കൊവിഡ് ചികിത്സയിൽ പ്ലാസ്മ തെറാപ്പിയെ ഒഴിവാക്കാനൊരുങ്ങി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്
സുഖം പ്രാപിച്ച രോഗിയുടെ പ്ലാസ്മ എടുത്ത് കോവിഡിനെ ശക്തമായി പ്രധിരോധിക്കാന്‍ കഴിയാത്തവരില്‍ നിക്ഷേപിക്കുന്നതിനെയാണ് കൺവാലസെന്റ് പ്ലാസ്മ തെറാപ്പി എന്ന് പറയുന്നത്. കൊവിഡ് മുക്തരായവരില്‍ നിന്നുള്ള പ്ലാസ്മയിലെ ആന്റിബോഡികള്‍ വൈറസിനെതിരെ ശക്തമായി പോരാടും എന്നായിരുന്നു ധാരണ.
ഗുരുതരമായ രോഗികളില്‍ തെറാപ്പി പ്രയോഗികരുതെന്ന് പോസിറ്റീവ് ഫലങ്ങള്‍ പറഞ്ഞ 24 ല്‍ പകുതി സ്ഥപനങ്ങളും അഭിപ്രായപ്പെട്ടിണ്ട്.
രോഗം ഭേദമായി ചികിത്സ അവസാനിപ്പിച്ച് രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് രക്തത്തിലെ പ്ലാസ്മ ശേഖരിക്കുന്നത്. തുടര്‍ന്ന് ഈ പ്ലാസ്മയിലെ ആന്റിബോഡി മറ്റ് രോഗികളില്‍ ചികിത്സയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് രീതി.